Monday, 25 April 2016

# .....സ്വപ്നക്കാട് .....#

മിഴിയോരം തോർത്തി , നീളൻ മുടി പിന്നി 
ഞാൻ നെയ്ത മഴ സ്വപ്‌നങ്ങൾ ..
ഒരിഴ കീറി , മറുപാതി അടർത്തു - നിനക്ക് തരാം...
ആൾപാർപ്പില്ലാത്ത നിന്റെ മനക്കാവുകളിലെന്നെ - കുടിയിരുത്തുക......
വേനലറുതിയിലാത്ത മാമ്പഴകാലം
പകരം
തക...

-ആതിര പ്രഭാകർ



Thursday, 21 April 2016

മുപ്പത്തിമുക്കോടി 'യൊന്ന് ' ദൈവങ്ങൾ


ഇരുട്ട് ഒരുക്കം കൂട്ടുന്ന റോഡരികിലൂടെ വേഗത്തിൽ നടക്കുമ്പോൾ, കണ്ടക്ടർ വച്ചു നീട്ടിയ ടിക്കറ്റിന്റെ ബാക്കി പൈസ കൈവെള്ളയിൽ വിയർപ്പു പറ്റിക്കിടക്കുന്നുണ്ടായിരുന്നു. അബലത്തിനരികിലെത്തിയ പ്പോൾ കൈ നെറുകയിലേക്ക് താനേ ഉയർന്നു. അപ്പോൾ മാത്രമാണ് മുന്നിൽ നിൽക്കുന്ന യാചകന്റെ നീട്ടിപ്പിടിച്ച കൈയും അതിൽ പറ്റിയ ചെളിയും ഞാൻ അറപ്പോടെ നോക്കിയത്. കൈവെള്ളയിൽ പറ്റിക്കിടന്ന രണ്ടു ഒറ്റനാണയത്തുട്ടുകൾ അയാളുടെ കൈകളിലേക്കെറിഞ്ഞു കൊടുത്ത് മുന്നോട്ടു നടക്കുമ്പോൾ മനസ്സ് പൊങ്ങച്ചം ഭാവിച്ചു. വെറുതെ,വെറും വെറുതെ തിരിഞ്ഞൊന്നു നോക്കിയപ്പോൾ അയാളുടെ വലതു കൈപ്പത്തി ഭണ്ഡാരത്തിനു നേരെ നീളുന്നതായൊരു തോന്നൽ, തിരിഞ്ഞു നിന്ന്‌ ശരിക്കൊന്നു നോക്കി. ഭിക്ഷ കിട്ടിയ നാണയത്തുട്ടുകളിലൊന്ന് ഭണ്ഡാരത്തിൽ നിക്ഷേപിച്ച് അയാൾ നടന്നു നീങ്ങി...
മുപ്പത്തിമുക്കോടി ദൈവങ്ങളും ആ യാചകനും തറപ്പിച്ചു നോക്കുന്നതായി എനിക്കു തോന്നി .... ഉള്ളിൽ നുരഞ്ഞു പൊന്തിയ വികാരങ്ങൾ ഓരോന്നായി കഥ പറഞ്ഞു തുടങ്ങിയിരുന്നു .. പിന്നീടുള്ള സന്ധ്യകളിലെല്ലാം രണ്ട്‌ ഒറ്റനാണയ തുട്ടുകൾ പ്രതീക്ഷകളോടെ എന്റെ കൈവെള്ളയിൽ കിടന്നു നീറി.. ഒന്ന് ദൈവത്തിനും ഇനിയോരെണ്ണം എന്റെ "പ്രിയപ്പെട്ട" യാചകാ നിനക്കും ...

Friday, 15 April 2016

...ആത്മഹത്യ...

ഇതാ ഇതെൻ ആത്മഹത്യ...

ഇനി എൻറെ ,

 കൈകൾ ,  അക്ഷരമൂട്ടിയ ഗുരുവിന് ....കാലുകൾ ചുവടുവെപ്പിച്ച അച്ഛന് ...ഹൃദയം , സ്നേഹിക്കാൻ പഠിപ്പിച്ച അമ്മക്ക്...കണ്ണുകൾ, വാത്സല്യം നല്കിയ അനുജന്..നിശ്വാസം, അവന്റെ കേട്ടു പോയ സ്വപ്നങ്ങള്ക്ക്..ആത്മാവ്, നിഴലിനെ പ്രണയിച്ചവൾക്ക്..ഉടൽ, "കാമക്കൊതിയുള്ള കഴുകന്മാർക്ക് ..."

ഒടുവിൽ ,
ഞാനുമൊരു രക്തസാക്ഷി...

( സമർപ്പണം :-"ഈ പെഡ്രോപരാമോയിലെ കാമപ്പട്ടിണിക്ക്  ഇരയായ എന്റെ  സഹോദരിമാര്ക്ക്, ചില ശവം തീനി ഉറുമ്പുകളുടെ മൌനത്തിനു....)

                                                                                                                         -ആതിര പ്രഭാകർ